ചേര്‍ത്തല: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ശ്രീകണ്ഠമംഗലം സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ച് വിട്ടു. ഭരണ സമിതിക്ക് എതിരെ സഹകരണ നിയമത്തിലെ 65-ാം വകുപ്പ് പ്രകാരം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നടപടി സ്വീകരിച്ചത്. ബാങ്ക് അഡ്മിനിസ്ട്രേറ്ററായി സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസിലെ മുഹമ്മ യൂണിറ്റ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചുമതലയേറ്റു. ബാങ്കിന് വസ്തു വാങ്ങിയ ഇടപാടില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി കാട്ടി ഒരുവിഭാഗം ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സഹകരണ വകുപ്പിന്റെ അനുമതി തേടതെയാണ് ഭൂമി വാങ്ങിയതെന്നായിരുന്നു ആരോപണം. ഉപയോഗ ശൂന്യമായ ഭൂമി വന്‍തുക ചെലവഴിച്ച് വാങ്ങിയതിലൂടെ 14.40 ലക്ഷം രൂപയും ബാങ്കിന് നഷ്ടം വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സ്വര്‍ണ പണയ വായ്പയില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതായും ബാങ്ക് അധികാരികളുടെ അറിവോടെയാണ് തട്ടിപ്പ് തുടര്‍ന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ഭരണ സമിതിയെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തത്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭരണ സമിതിയെ പിരിച്ച് വിട്ടത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെും ഇതിനെതിരെ സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസ് പിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: