തൊടുപുഴ: അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ തുടരുന്നു. പള്ളിപ്പീടിക തേച്ചേരില് മണിക്കുട്ടന് (45)നാണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അക്രമണം ഉണ്ടായത്.
സംഭവത്തില്‍ പരിക്കേറ്റ വെങ്ങാലൂര്‍ പള്ളിപ്പീടിക കാട്ടിപ്പറമ്പില്‍ മാര്ട്ടിന് ബന ഡിക്ട് ( സാജന്50), മകന് കിരണ്‍ മാര്ട്ടിന് (15) എന്നിവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നമാണ് കാരണം.
ഇരു വീട്ടുകാരും തമ്മില്‍ മൂന്നു മാസത്തോളം മുമ്പ് വഴക്കുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങവേ കിരണിനെ മണിക്കുട്ടന് വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്യാനെത്തിയ മാര്‍ട്ടിനെയും മകനെയും വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിനു ശേഷം മാര്‍ട്ടിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മണിക്കുട്ടന് തകര്‍ത്തു. അക്രമം തടയാനെത്തിയ പനച്ചിക്കുന്നേല്‍ ചന്ദ്രന്, ബിജു എന്നിവര്‍ക്കും കൈയില്‍ ചെറിയ മുറിവുകളേറ്റിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: