ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ബിജെപി മുഖ്യമന്ത്രിയാരെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല. ദിവസങ്ങളായി തുടരുന്ന സസ്പെന്‍സിന് ഇന്നത്തെ നിയമസഭാകക്ഷി യോഗത്തോടെ അവസാനമാകും. മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കുമെന്നും നാളെ സത്യപ്രതിജ്ഞ നടക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി.
കേന്ദ്രമന്ത്രിയായ മനോജ് സിന്‍ഹയുടെ പേരാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് മനോജ് സിന്‍ഹ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെയും കേശവ് പ്രസാദ് മൗര്യയുടെയും പേരുകള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് രാജ്നാഥ് സിംഗ് നിഷേധിച്ചു. മുഖ്യമന്ത്രിയെ മൗര്യ തീരുമാനിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: