തിരുവനന്തപുരം: മത്സ്യമേഖലയില്‍ സര്‍ക്കാര്‍ സമഗ്ര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.ഫിഷറീസ് വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വഴി 2016 -17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ജില്ലയ്ക്ക് അവരുടെ ഉന്നമന പ്രവര്‍ത്തനങ്ങള്‍ക്കായി 70 കോടി രൂപയാണ് ഈ വര്‍ഷം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സംരഭങ്ങളുടെ ഭാഗമായി കൂടുകൃഷി, അക്വാഫോണിക്സ് എന്ന നൂതന മത്സ്യപച്ചക്കറി സംയുക്തകൃഷിരീതി എന്നിവ ഉടന്‍ ആരംഭിക്കും.12 കോടിയിലേറെ മത്സ്യക്കുഞ്ഞുങ്ങള്‍ വേണ്ടിടത്ത് രണ്ടു കോടി മാത്രമാണുള്ളത്. ഈ വര്‍ഷം അതു നാലര കോടി എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ ഫിഷറീസ് വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ പരിമിതികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഇടപെടല്‍ നടത്തും.
അഞ്ചു വര്‍ഷം കൊണ്ട് മത്സ്യകൃഷി വികസവും ഉദ്പാദനവും നടത്തും.കൂടുകൃഷിയും മറ്റ് മാതൃകകളും ശാസ്ത്രീയമായി പരീക്ഷിക്കും.മത്സ്യവും പച്ചക്കറിയും സംയുക്തമായി വിളയിക്കുന്ന അക്വാഫോണിക്സ് പദ്ധതിക്ക് കരുത്തു പകരുമെന്നും മന്ത്രി പറഞ്ഞു. വിഷരഹിതമായ മത്സ്യം പൊതുമാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതിനായി നമ്മുടെ ജില്ലയിലെ മത്സ്യം നമ്മുടെ ചന്തയില്‍ എന്ന പദ്ധതി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. പാളയം മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു തിരുവനന്തപുരം കോര്‍പറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അഞ്ചു മാസത്തിനുള്ളില്‍ ആധുനീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പാളയം ചന്ത മാതൃകാ മാര്‍ക്കറ്റാക്കും. മില്‍മാ ബൂത്തുമാതൃകയില് മത്സ്യ ബൂത്തുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയാറെടുത്തു വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ പഞ്ചായത്ത്, ഫിഷറീസ് വകുപ്പു ജകവനക്കാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: