തിരുവനന്തപുരം: പ്ലാസ്റ്റിക് ക്യാരിബാഗുകളും നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ബാഗുകളും നിരോധിച്ചതിനെ തുടര്‍ന്ന് നഗരസഭയുടെ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന റെയ്ഡില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 105 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വിവിധ ഹെല്‍ത്ത് സര്ക്കിളുകളിലായുള്ള സ്ക്വാഡുകളില്‍ ആകെ 120 കടകളിലാണ് പരിശോദ്ധന നടന്നത്.
പ്ലാസ്റ്റിക് നിരോധനത്തെത്തുടര്‍ന്ന് നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം വലിച്ചെറിയുന്നതിന് ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ജനങ്ങളില്‍ നിന്നും ക്രിയാത്മകമായ പ്രതികരണമാണ് പ്ലാസ്റ്റിക് നിരോധനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ðറെയ്ഡുകളും നിയമനടപടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ðസ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: