കൊച്ചി: മിഷേലിന്റെ മരണവും സംബന്ധിച്ച് കൂടുതല്‍ ദുരൂഹതകള്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പോലീസിന് കിട്ടിയ പുതിയ തെളിവുകള്‍ ഇതുവരെ പറഞ്ഞിരുന്നതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ്. മരണ ദിവസം മിഷേല്‍ കലൂരില്‍നിന്ന് ഗോശ്രീ രണ്ടാം പാലത്തിനടുത്തുവരെ എത്തിയ വിവിധ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ക്രോണിന് പറഞ്ഞത് കള്ളക്കഥകളാണെന്ന് പോലീസ് സംശയിക്കുന്നു. മിഷേലുമായി പ്രണയത്തിലായിരുന്നു ക്രോണിന് ഇടയ്ക്ക് തെറ്റിയെന്നും നിരന്തരം കലഹിച്ചിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
മിഷേല്‍ മറ്റാരെങ്കിലുമായി ഇടപഴകുന്നത് ക്രോണിന് ഇഷ്ടമല്ലായിരുന്നു. ചെന്നൈയില്‍ പഠിക്കാനായിരുന്നു മിഷേലിന്റെ ആഗ്രഹം. ഇതിനെ മിഷേല്‍ എതിര്‍ത്തിരുന്നുവെന്ന് ചെന്നൈയില്‍ മിഷേലിന്റെ കൂട്ടുകാരി പറഞ്ഞു.
മിഷേല്‍ കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഏഴ് സിസിടിവികളിലെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: