കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ 6.20 നാണ് തങ്കമ്മ കീഴടങ്ങിയത്. അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് തങ്കമ്മയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കുറ്റം മറയ്ക്കുന്നതിന് ഫാദര്‍ റോബിന് വടക്കുംചേരിയെ സഹായിച്ചു എന്നതാണ് തങ്കമ്മയ്ക്കെതിരെയുള്ള കുറ്റം. കുഞ്ഞിനെ വൈത്തിരി അനാഥാലയത്തില്‍ എത്തിച്ചതും തങ്കമ്മയാണ്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാതൃവേദിയുടെ ഭാരവാഹിയും പാതിരിയുടെ അടുത്ത കൂട്ടാളിയുമാണ് തങ്കമ്മ.
തങ്കമ്മയുടെ മകളും കേസില്‍ പ്രതിയാണ്. കേസിലെ എട്ട്, ഒന്പതി, പത്ത് പ്രതികളായ പാതിരി തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും പേരാവൂര്‍ സി.ഐക്ക് മുന്നില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: