ഡെറാഡൂണ്‍: ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡിൽ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ കെ.കെ. പോൾ സത്യവാചകം ചൊല്ലിക്കൊടുത്തു.
റാവത്തിനൊപ്പം ഒമ്പത് മന്ത്രിമാരും സ്ഥാനമേറ്റു. പ്രധാനമന്ത്രി നേരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഉത്തരാഖണ്ഡിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയാണ് ത്രിവേന്ദ്ര റാവത്ത്. ഡോയിവാല മണ്ഡലത്തിൽനിന്ന് 24,689 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റാവത്ത് തെരഞ്ഞെടുക്കപ്പെട്ടത്.
ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച ത്രിവേന്ദ്രസിങ് റാവത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ത്രിവേന്ദ്രസിങ് റാവത്ത് ഇരുപത് വര്‍ഷത്തോളം പ്രചാരകനായിരുന്നു. ആര്‍എസ്എസ്സിന്റെ പ്രധാനപ്പെട്ട നിരവധി ചുമതലകള്‍ വഹിച്ച ശേഷമാണ് ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ടത്. ഒടുവില്‍ മുഖ്യമന്ത്രിപദവും അദ്ദേഹത്തെ തേടിയെത്തി.
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ നമാമി ഗംഗയുടെ കണ്‍വീനറാണ്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കൊപ്പം ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിച്ചു. ഇവിടെ ബിജെപി തകര്‍പ്പന്‍ വിജയവും നേടി. ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ത്തരാഖണ്ഡില്‍ എഴുപതില്‍ 57 സീറ്റുമായാണ് ബിജെപി വിജയിച്ചത്. 46.5 ശതമാനം വോട്ടാണ് ബിജെപി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: