കോയമ്പത്തൂര്‍: സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം ഇസ്ലാം മതത്തെ വിമര്‍ശിച്ച നിരീശ്വരവാദിയെ നാലംഗസംഘം വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ തെക്കന്‍ ഉക്കടത്തെ താമസക്കാരനും ഇരുമ്പു വ്യാപാരിയുമായ എച്ച്.ഫറൂക്കി(31)നെയാണ് കൊലപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഇസ്ലാമിക് പ്രവര്ത്തകന് അന്‍സത് (30)കോടതിയില്‍ കീഴടങ്ങി.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫറൂക്കിനെ ബൈക്കിലെത്തിയ നാലംഗ സംഘം ഉക്കടം ബൈപ്പാസ് റോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഫാറൂക്കിനെ അക്രമികള്‍ വെട്ടിവീഴ്ത്തി. ശബ്ദംകേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും അക്രമികള്‍ കടന്നുകളഞ്ഞു. ചോരയൊലിച്ച് ഫറൂക്കിന്റെ മൃതദേഹം റോഡില്‍ കിടന്നു. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നത്.
രാത്രി 11ന് ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് ഫറൂക്ക് സ്കൂട്ടറില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. കോയമ്പത്തൂര്‍ ഡിസിപി എസ്.ശരവണന് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും ഇസ്ലാംമതത്തിനെതിരായ പോസ്റ്റുകള്‍ ഇട്ടത് ഫറൂക്കിന്റെ കൊലപാതകത്തിന് കാരണമായേക്കാമെന്ന് പോലീസ് പറഞ്ഞു. ഫറൂക്കിന്റെ ഫെയ്സ്ബുക്ക് പേജിനെ മുസ്ലീങ്ങള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.
ഫറൂക്കിന്റെ ഘാതകരെ കണ്ടെത്താന്‍ കൊലപാതകം നടന്ന സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടി കാമറകള്‍ പോലീസ് പരിശോധിക്കും.
രാത്രി ഫറൂക്കിനെ വിൡച്ച ഫോണിലെ സിം കാര്‍ഡ് വിലാസം കണ്ടെടുക്കാന്‍ പോലീസ് നടത്തിയ ശ്രമം വിഫലമായി. വെല്ലൂരിലെ വ്യാജ വിലാസത്തിലാണ് സിം കാര്‍ഡ് ഏടുത്തിട്ടുളളതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വെളളിയാഴ്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ അന്സദിന് കൊലപാതകത്തിലുളള പങ്ക് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കൊലപാതകത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ഫറൂക്കിന്റെ പാര്‍ട്ടിയായ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) ആവശ്യപ്പെട്ടു. ദ്രാവിഡര്‍ കഴകത്തില്‍ (ഡികെ)
നിന്ന് വേര്‍പിരിഞ്ഞുണ്ടായ പാര്‍ട്ടിയാണ് ഡിവികെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: