ബെംഗളൂരു: നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍ പാതക്ക് സംയുക്ത സര്‍വ്വേ നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ദല്‍ഹി മെട്രോ ഉപദേശകന് ഇ ശ്രീധരന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു.
പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് നല്കാന് കേരള സര്‍ക്കാര്‍ ശ്രീധരനോട് നിര്‍ദ്ദേശിച്ചിരുന്നു. 236 കിലോമീറ്റര്‍ പാതക്ക് 6000 കോടിവരുമെന്നാണ് റെയില്‍വേ പറഞ്ഞിരുന്നത്. എന്നാല്‍ 154 കിലോമീറ്റര്‍ നിര്‍മ്മിക്കാന്‍ 3500 കോടി മതിയെന്നാണ് ശ്രീധരന്റെ സര്‍വ്വേയില്‍ കണ്ടെത്തിയത്. ചെലവ് പങ്കിടുമെന്ന വ്യവസ്ഥയില്‍ റെയില്‍വേയും കേരളസര്‍ക്കാരും പദ്ധതി നടപ്പാക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു.
വയനാട് മൈസൂര്‍ യാത്രാ സമയം വളരെയേറെ കുറയ്ക്കാന്‍ കഴിയുന്നതാണ് പദ്ധതി. 74 കിലോമീറ്റര്‍ കര്ണ്ണാടകത്തിലൂടെയാണ്. ബന്ദിപ്പൂര്‍ സംരക്ഷിത വനത്തിലൂടെയാണ് പാത കടന്നുപോകുക. വനമേഖലയില്‍ 11 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാണ് ശ്രീധരന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ വനംവകുപ്പിന്റെ അനുമതി കിട്ടുക എളുപ്പമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: