തൃശൂര്‍: കേരള എക്സൈസ് വകുപ്പില്‍ 10 ശതമാനം വനിതാ പങ്കാളിത്തം കൊണ്ടുവരുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്.
നിലവില്‍ സേനയുടെ നാല് ശതമാനം മാത്രമാണ് വനിത പങ്കാളിത്തമുള്ളത്. ഇത് 4,000 ആക്കി സേന വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ ആദ്യ ബാച്ചിന്റെ പാസിംങ്ങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണനുമായി സംസാരിക്കുകയും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് എക്സൈസ് വകുപ്പ് 28,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25,000 കുറ്റവാളികളെ ജയിലിലേക്ക് അയച്ചു. ഇതില്‍ ചെറിയൊരു ശതമാനം സ്ത്രീകളാണ്.
സ്ത്രീകള്‍ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുകയും മധ്യവര്ത്തികളായതും ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് വനിതകളെ എക്സൈസ് സേനയില്‍ കൊണ്ടുവരുന്നത.് കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യസം നേടുന്ന പെണ്‍കുട്ടികളില്‍ 40 ശതമാനം മാത്രമെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ നിലവാരത്തില്‍ എത്തുന്നുള്ളൂ. ഇന്ത്യയില്‍ ഇത് 23 ശതമാനം മാത്രമെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.
എ.ഡി.ജി പി.കെ.പത്മകമാര്‍ സല്യൂട്ട് സ്വീകരിച്ചു. മേയര്‍ അജിത ജയരാജന്, എക്സൈസ് വിഭാഗത്തിലെ വിനോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
78 പേരാണ് എട്ട് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിലുള്ളത്. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 23 പേര് ബിരുദാനന്തര ബിരുദവും 13 പേര് ബി.എഡ്.യോഗ്യതയും ഒരാള്‍ ബി.ടെക് യോഗ്യതയും 2 പേര് എം.ബി.എ യും 27 പേര് ബിരുദധാരികളുമാണ്. കംപ്യൂട്ടര്‍, നീന്തല്‍, യോഗ, കരാട്ടെ, െ്രെഡവിങ്ങ്, ജംഗിള്‍ ട്രയിനിങ്ങ്, റൂട്ട് മാര്‍ച്ച് എന്നിവയില്‍ പരിശീലനം നേടിയാണ് പാസിങ്ങ് ഔട്ട് നടന്നത.് ചടങ്ങില്‍ പോലീസ്, എക്സൈസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശീലകരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: