മുഹമ്മ: പ്രവാസികളുടെ മനക്കരുത്തും നിശ്ചയ ദാര്‍ഢ്യവും ഒന്നിച്ചപ്പോള്‍ തരിശ് കിടന്ന പാടത്ത് വിളഞ്ഞ പച്ചക്കറികള്‍ക്ക് പൊന്‍തിളക്കം. മണ്ണഞ്ചേരി ആറാം വാര്‍ഡിലെ തെക്കേക്കരി പാടശേഖരത്തിലാണ് വിദേശ ജോലി മതിയാക്കി നാട്ടിലെത്തിയ ഒന്‍പതംഗ സംഘം പച്ചക്കറി കൃഷി ചെയ്തത്്.
വെണ്ട, വെള്ളരി, പാവല്‍, പടവലം, പയര്‍, പീച്ചില്‍, ചീര, മരച്ചീനി എന്നിവയുടെ വിത്ത് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ഇവര്‍ പാകിയത്. മണ്ണഞ്ചേരി പടിഞ്ഞാറെമഠം(രോഹിണിയില്‍)രാജഗോപാല കുറുപ്പാണ് ഒരേക്കര്‍ നിലം ഇവര്‍ക്ക് കൃഷി ചെയ്യാനായി വിട്ടുകൊടുത്തത്. ചേര്‍ത്തലയിലെ പാരമ്പര്യ കര്‍ഷകനെ കൂടാതെ കലവൂരിലെ നേഴ്സറിയില്‍ നിന്നും ശേഖരിച്ച മുന്തിയ ഇനം വിത്തുകളാണ് ഇവര്‍ പാകിയത്.
കൃഷിയില്‍ മുന്‍പരിചയമില്ലാത്ത ഇവര്‍ക്ക് മണ്ണഞ്ചേരി കൃഷി ഓഫീസര്‍ ജി. വി. റെജി,സമൂഹമഠം ശശി എന്നിവരാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കണ്ടത്തില്‍ കബീര്‍, പോളയില്‍ ഹാരിസ്,ആഞ്ഞിലിക്കാപ്പള്ളി സുബൈര്‍, ചെമ്മാരപ്പള്ളി ഷിഹാബ്,വരമ്പിനകത്ത് നാസര്‍,പതിയാംതറ നൗഷാദ്,സലീം,തറക്കോണം അജ്മല്‍,തോപ്പില്‍ ഖാലിദ് എന്നിവരാണ് കൃഷിയ്ക്ക് നേതൃത്വം നല്‍കിയത്.
സമീപവാസിയായ കൂട്ടുങ്കല്‍ ഹക്കീമിന്റെ കുളത്തില്‍ നിന്നും വെള്ളം പമ്പു ചെയ്താണ് കൃഷിയെ പരിപാലിച്ചത്. പൂര്‍ണ്ണമായും ജൈവവള പ്രയോഗമാണ് അവലംബിച്ചത്. കൃഷി വകുപ്പിന്റെ കീഴിലുള്ള കഞ്ഞിക്കുഴിയിലെ ഇക്കോ ഷോപ്പിലും, മണ്ണഞ്ചേരി-കലവൂര്‍ മാര്‍ക്കറ്റുകളിലെ വ്യാപാരികള്‍ക്കുമാണ് ഇവര്‍ പച്ചക്കറികള്‍ എത്തിച്ച് കൊടുക്കുന്നത്. അടുത്ത തവണ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനായി വില്‍പ്പന നടത്തിയതിന് ശേഷമുള്ളവ വിത്തിനായിട്ട് എടുക്കാനും ഇവര്‍ക്ക് ഉദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: