ആലപ്പുഴ: ഒന്നരകിലോ കഞ്ചാവുമായി തൃശ്ശൂര്‍ ജില്ലയില്‍ ഏങ്ങണ്ടിയൂര്‍ വില്ലേജില്‍ ചേറ്റുവാക്കരയില് രായന് മരക്കാര്‍ വീട്ടില്‍ ഇര്‍ഫാന(24)നെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ റെയില്‍വേസ്റ്റേഷനു തെക്കുവശത്തുള്ള ഇഎസ്ഐ റെയില്വേക ക്രോസ്സിനു സമീപത്തുനിന്നാണ് ഇയാളെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
സൗത്ത് എസ്ഐ എം.കെ. രാജേഷ്, എസ്ഐ ദീപക്, സീനിയര്‍ സിപിഒ ജോമോന് എന്നിവരടങ്ങിയ ഗ്രൂപ്പാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ആലപ്പുഴയിലെ ഒരു ബേക്കറിയില്‍ ജ്യൂസ് മേക്കറായി ജോലിചെയ്തുവരികയായിരുന്നു. ഈ കാലയളവില്‍ ആലപ്പുഴയിലെ കഞ്ചാവ് വില്പനക്കാരുമായി പരിചയത്തിലായി. അവര്‍ക്കുവേണ്ടി സേലം, നാമക്കല്‍ എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് ട്രെയിന്‍ മാര്‍ഗ്ഗം ആലപ്പുഴയിലെത്തിക്കുകയായിരുന്നു. പല പ്രാവശ്യം ആലപ്പുഴയില്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് എത്തിച്ചുണ്ടെന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ കഞ്ചാവ് കച്ചവടക്കാരെ പോലീസ് നിരീക്ഷിച്ചുവരികയാണ്. ആലപ്പുഴയിലെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഇയാളുടെ അറസ്റ്റോടെ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ജില്ലാ കോടതിയില്‍ ഹാജരാക്കി, കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. കേസിന്റെ തുടരന്വേഷണം ആലപ്പുഴ സൗത്ത് സിഐ കെ.എന്‍. രാജേഷ് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: