പോത്തന്‍കോട്: പാലോട്ടുകോണം മിച്ചഭൂമിയിലെ ഇരുപത്തിയഞ്ചു കുടുംബങ്ങള്‍ പൊതു പൈപ്പിനു സമീപം കുടിവെളളം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ടു ദിവസമായി. പ്രാഥമിക ആവശ്യങ്ങള്‍ക്കോ കുളിക്കാനോ. തുണിയലക്കാനോ വളരെ ബുദ്ധിമുട്ടിലാണിവര്‍. പരാതികള്‍ക്കൊടുവില്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന് താത്കാലികമായി വെള്ളമെത്തിച്ചങ്കിലും കുടിവെള്ള ക്ഷാമം നിലനില്‍ക്കുകയാണ്. സമീപ പ്രദ്ദേശങ്ങളില്‍ യാതൊരു വിധ ജലസ്രോതസും ഇല്ലാത്തതിനാല്‍ പൈപ്പു വഴി ലഭിക്കുന്ന വെള്ളമാണ് ആകെ ആശ്രയം. വെള്ളത്തിന്റെ ലഭ്യതക്കുറവ് കാരണം കുട്ടികള്‍ക്ക് പഠിക്കാന്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. തുടര്‍ച്ചയായി പമ്പിങ് നടന്നാലെ വെള്ളം ലഭിക്കു എന്നാണ് വാട്ടര്‍ അതോറിറ്റി അധിക്യതര്‍ അറിയിച്ചെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ താത്ക്കാലികമായി ഒരു ടാങ്ക് സ്ഥലത്ത് സ്ഥാപിക്കാനും വെള്ളം വിതരണം ചെയ്യാനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: