എരുമേലി: പ്രകൃതിയുടെ സംരക്ഷണവും ആത്മീയതയുടെ ഭാഗമാക്കണമെന്ന് ഭാഗവതാചാര്യന്‍ ഉദിത് ചൈതന്യ പറഞ്ഞു. തീര്ഥപാദീയ സത്സംഗ സമിതിയുടെ ആഭിമുഖ്യത്തില്‍ എരുമേലിയില്‍ ആധ്യത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്തരീക്ഷം ശുദ്ധമാക്കുന്നതില്‍ ആല്‍മരത്തിന്റെ പങ്ക് വളരെ വലുതാണ്. പലപ്പോഴും പ്രതിസന്ധികളാണ് മനുഷ്യനെ ആത്മീയതയിലേക്കടുപ്പിക്കുന്നത്. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ചരിത്രമാണ് ഹൈന്ദവതയ്ക്കുള്ളത്. ഭാരതത്തിന്റെ സംസ്കൃതി ശാസ്ത്രീയമാണെന്നും, വരുന്ന തലമുറകള്‍ക്കും ഇത് പകര്‍ന്നു നല്കാന് സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം വരുന്നത് നല്ലകാര്യമാണ്. എന്നാല്‍ ഇതിന് തടസ്സം നില്‍ക്കുന്നതിലൂടെ ഹൈന്ദവതയ്ക്ക് മേല്‍ കടന്ന്കയറാനുള്ള കമ്യൂണിസ്റ്റ് താല്പര്യം വിശ്വാസികള്‍ തിരിച്ചറിഞ്ഞ് തുടങ്ങി. സന്ധ്യാ സമയങ്ങളില്‍ സീരിയലുകള്‍ ഒഴിവാക്കി നാമജപത്തിന് പ്രാധാന്യം നല്‍കണം. ഇന്നത്തെ കുഞ്ഞുങ്ങള്‍ ഇത്കണ്ടാവണം വളരേണ്ടത്.
ചടങ്ങില്‍ എം.കെ.അനന്തന് അധ്യക്ഷത വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എന്‍.ശ്രീകുമാര്‍,കമലാക്ഷിയമ്മ,ശാന്തമ്മ,സുഷമാദേവി,അനില്‍കുമാര്‍,ബാലന്,ശ്രീനിവാസന്,കിരണ്‍ തുടങ്ങിയവര്‍ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: