തൊടുപുഴ/മൂന്നാര്‍: ജില്ലയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ മോഷണങ്ങളില്‍ 8 പവനോളം സ്വര്‍ണ്ണവും 11,000 രൂപയും കവര്‍ന്നു. തൊടുപുഴ കീരികോടും, മൂന്നാര്‍ കോളനിയിലുമാണ് വീടുകളില്‍ മോഷണം നടന്നത്. ഇരു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. കീരികോട് വീട്ടില്‍ ആളുണ്ടായിരുന്നിട്ടും രാത്രിയിലെത്തിയ കള്ളന് മോഷണം നടത്തിയെങ്കിലും മൂന്നാറില്‍ ആളില്ലാത്തത് തരമാക്കിയാണ് മോഷണം നടന്നത്.
ആദ്യകേസില്‍ മുതലിയാര്മഠത്തിന് സമീപം കീരികോട് വീട്ടില്‍ നിന്നും ആറ് പവന് സ്വര്‍ണവും 11000 രൂപയുമാണ് നഷ്ടപ്പട്ടത്. ഫ്രണ്ട്സ് നഗര്‍ കോളനി ആനത്താരയ്ക്കല്‍ എ.വി.തോമസിന്റെ വീട്ടി മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും, പണം സൂക്ഷിച്ചിരുന്ന പേഴ്സുകളുമാണ് നഷ്ടപ്പെട്ടത്. പേഴ്സിലുണ്ടായിരുന്ന തോമസിന്റെ ഭാര്യയുടേയും തിരിച്ചറിയല്‍ കാര്‍ഡുകളും രണ്ട് എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടിട്ടുണ്ട്. അലമാര പൂട്ടിയിി
രുന്നില്ല.
തോമസിനോപ്പം ഭാര്യ അഷിത, മക്കളായ ജിയ അഷ്ന(10), ജോഹാന്‍(3), അഷിതയുടെ മാതാപിതാക്കളായ തങ്കപ്പന്, റെയിച്ചല്‍ ജോര്‍ജ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 11 മണിയോടെയാണ് ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്. നല്ല ഉറക്കത്തിലായതിനാല്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് വരെ കള്ളന് കയറിയത് വീട്ടിലുള്ളവര്‍ ആരും അറിഞ്ഞിരുന്നില്ല.
പുറക് വശത്തെ ജനല്‍ അടയ്ക്കാത്തതിനാല്‍ ഇതിന് സമീപത്തായുള്ള വാതിലിന്റെ ഓടാമ്പല്‍ മാറ്റിയാണ് കള്ളന് അകത്ത് കയറിയത്. എന്നാല്‍ ഇവിടെ നിന്ന് സ്വീകരണ മുറിയിലേക്ക് കയറുന്ന വാതിലും പൂട്ടിയിരിക്കുകയായിരുന്നു. സ്വീകരണ മുറിയിലെയും തുറന്ന് കിടന്ന ജനലിലൂടെ ഈ വാതിലിന്റെ ഓടാമ്പലും തുറന്നാണ് കള്ളന് കിടപ്പ് മുറിയിലെത്തി മോഷണം നടത്തിയത്.
രാവിലെ ആറ് മണിക്ക് വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ പുറകിലെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടു. സശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവ അറിഞ്ഞപ്പോള്‍ തന്നെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസെത്തി പരിശോധിക്കുകയും ചെയ്തു. ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തിയിരുന്നു. മണംപിടിച്ച് പോലീസ് നായ സമീപത്തെ വീടുകളുടെ പിന്‍വശത്തുകൂടി 100 മീറ്ററോളം ഓടി. ഇന്ന് വിരലടയാള
വിദഗ്ധര്‍ വീട്ടിലെത്തും.
രണ്ടാമത്തെ കേസില്‍ മൂന്നാര്‍ കോളനി നിവാസി രതീഷ് ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 പവനോളം സ്വര്‍ണ്ണവും വെള്ളി കൊലുസുമാണ് മോഷണം പോയത്. വൈകിട്ട് 5 മണിയോടെ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോളാണ് മോഷണം നടന്ന വിവരം അറിയുന്നത്.
മുന്നിലെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന് ഉള്ളില്‍ കയറിയത്. അലമാരയുടെ താക്കോലും ഇവിടെ തന്നെ സൂക്ഷിച്ചിരുന്നു. മൂന്നാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഇതിന് മുമ്പും മേഖലയില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. എസ്ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: