നെടുങ്കണ്ടം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ പാലക്കാട് സ്വദേശി പിടിയിലായി. മണ്ണാര്‍ക്കാട് മോഹനവിലാസത്തില്‍ സുബിന് (25) ആണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് കുട്ടുകാരനുമൊത്ത് ബൈക്കില്‍ അരക്കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ തന്നെ സുബിന് പിടിയിലായിരുന്നു. അന്ന് ജാമ്യത്തില്‍ ഇരുവരെയും വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ 8.30തോടെ കമ്പത്തുനിന്നും കഞ്ചാവുമായി എത്തിയ പ്രതി വീണ്ടും പിടിയിലാകുന്നത്.
ബോഡിമെട്ടില്‍ വാഹന പരിശോധന കര്‍ശനമാണെന്നറിഞ്ഞ സുബിന് കമ്പത്ത് നിന്നും ബസില്‍ ബോഡിമെട്ടില്‍ വന്നിറങ്ങിയ ശേഷം നടന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ബാഗുമായി വേഗത്തില്‍ നടന്നുപോകുന്ന ആളെ കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോദിച്ചപ്പോഴാണ് പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാ
വ് കണ്ടെത്തിയത്. എറണാകുളം കേന്ദ്രമാക്കി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ഉടുമ്പന്‍ചോല എക്സൈസ് ഓഫീസില്‍ കേസെടുത്തശേഷം പ്രതിയെ തൊടുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഘുനാഥന്‍നായര്‍, പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍, ഉദ്യോഗസ്ഥരായ ദീപുകുമാര്‍, പ്രകാശ്, റെജി എബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: