ആലപ്പുഴ: കഞ്ചാവുമായി രണ്ടു പേരെ സൗത്ത് പോലീസ് പിടികൂടി. വെള്ളക്കിണര്‍ വാര്‍ഡ് ഉമാപറമ്പ് വീട്ടില്‍ സച്ചിന്(19), ആലപ്പുഴ നഗരസഭ വട്ടയാല്‍ വാര്‍ഡ് ഇല്ലിയ്ക്കല്‍ പുരയിടം വീട്ടില്‍ ജുബൈദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സൗത്ത് എസ്ഐ എം.കെ.രാജേഷ്, എസ്ഐ മുരളീധരന്, എസ്ഐ ദീപക്, എസ്ഐ പ്രേംസ് കുമാര്‍, സിപിഒമാരായ ലാലു അലക്സ്, ഗോപുകൃഷ്ണന്, അരുണ്‍കുമാര്‍, ഹരികൃഷ്ണന് എന്നിവരടങ്ങിയ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സച്ചിനെ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ജുബൈദിനെ ഗവ. ഗേള്‍സ് സ്കൂളിനു സമീപത്തുനിന്നുമാണ് പിടികൂടിയത്. ഇരുവരുടെയും കൈയില്‍ കാല് കിലോ കഞ്ചാവു വീതമുണ്ടായിരുന്നു. സച്ചിന് നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ദിവസം ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ തൃശ്ശൂര്‍ സ്വദേശിയായ ഇര്‍ഫാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ഇര്‍ഫാനും സച്ചിനും ജുബൈദും ഒന്നിച്ചാണ് സേലം, നാമക്കല്‍ എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് ട്രെയിന്‍ മാര്‍ഗ്ഗം ആലപ്പുഴയിലെത്തിച്ചത്. ആലപ്പുഴ ബീച്ച്, പുന്നമട എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ഒരുപൊതി 500 രൂപ എന്ന നിരക്കിലാണ് ഇവര്‍ വിറ്റിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: