വിഴിഞ്ഞം: ദളിത് സ്നേഹമെന്നത് സിപിഎമ്മിന്റെ അടവ് നയമായി മാറിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. പിണറായി സര്‍ക്കാര്‍ ഭരണത്തിലേറിയ നാള് മുതല്‍ സിപിഎം ദളിതര്‍ക്ക് എതിരേയുള്ള ആക്രമണം വര്‍ദ്ധിപ്പിച്ചതായും ശോഭാ സുരേന്ദ്രന് അഭിപ്രായപ്പെട്ടു.കല്ലിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ശാന്തിവിള ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ ദളിതര്‍ക്കെതിരേയുള്ള പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. സംസ്ഥാനത്തെ ഭരണകക്ഷിയുടെ പ്രവര്‍ത്തകരാണ് ഇത്തരം സംഭവങ്ങളില്‍ പ്രതികളായി മാറുന്നത് എന്നത് കേവലം യാദൃച്ഛികതയല്ല. പാലക്കാട് വീട്ടില്‍ വച്ച് തന്നെ ദളിത് യുവതിയെ തീവച്ച് കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദളിതര്‍ക്ക് നേരേ വ്യാപകമായി ആക്രമണം അഴിച്ച് വിടുകയും പുറമേ സംരക്ഷകരായി അഭിനയിക്കുകയും ചെയ്യുക എന്നത് സിപിഎമ്മിന്റെ രീതിയായി മാറി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദളിത് പീഡകരെ സംരക്ഷിക്കാന്‍ പോലീസിനും നിര്‍ദ്ദേശം നല്കിയിരിക്കുന്നു എന്ന് സംശയിക്കുന്നതായി ശോഭാ സുരേന്ദ്രന് ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് കുമാര്‍,ബ്ലോക്ക് മെമ്പര്‍മാരായ വിനുകുമാര്‍, വള്ളംകോട് സതി, ജനപ്രതിനിധികളായ ജയന്തി, രാജലക്ഷ്മി, സരിത,നേതാക്കളായ സുധര്‍മ്മ,കാരാംവിള വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: