കളമശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴ കറുത്തൊഴുകി മീനുകള്‍ ചത്തുപൊങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദേ്യാഗസ്ഥര്‍ വെള്ളത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തി. മഞ്ഞുമ്മല്‍ ഷട്ടര്‍ രണ്ട് മണിക്കൂറോളം തുറന്നിട്ടാണ് മാലിന്യം ഒഴുക്കിവിട്ടത്.
ഇന്നലെ രാവിലെ ഏഴുമണി മുതലാണ് മുട്ടാര്‍ കറുക്കാന്‍ തുടങ്ങിയത്. 10 മണിയോടെ മീനുകള്‍ ചത്തുപൊങ്ങാന്‍ തുടങ്ങി. ഏലൂര്‍ മേഖലയില്‍ നിന്ന് വരുന്ന എണ്ണ കലര്‍ന്ന മാലിന്യം, സെപ്റ്റിക് മാലിന്യം തുടങ്ങിയവയാണ് പുഴയിലേക്ക് വന്നടിയുന്നത്. മഞ്ഞുമ്മല്‍ ഷെട്ടറിന്റെ ഇരുവശത്ത് നിന്ന് ജലത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ 0.98, 0.42 എന്ന അളവിലാണ് ഓക്സിജന്റെ അളവ് കണ്ടെത്തിയത്. കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്ററും സ്ഥലത്തെത്തി. കൗണ്‍സിലര്‍മാരായ കൃഷ്ണകുമാര്‍, ഡീന റാഫേല്‍ എന്നിവരുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: