പള്ളുരുത്തി: ജനറം കുടിവെള്ള പദ്ധതി പ്രകാരം പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ച മണ്ണ് തോപ്പുംപടി ജല അതോറിറ്റി ഓഫീസ് പരിസരത്തേക്ക് മാറ്റിയത് വിവാദത്തിലേക്ക്. തോപ്പുംപടി മുതല്‍ ഫിഷിംഗ് ഹാര്‍ബര്‍ വരെയുള്ള റോഡരികിലെ മണ്ണാണ് ലോറികളില്‍ കടത്തിയത്. മണ്ണ് തോപ്പുംപടിയിലെ ജല അതോറിറ്റി പരിസരത്ത് കുന്ന്കൂട്ടിയിട്ടിരിക്കുകയാണ്. ജല അതോറിറ്റി അധികൃതരുടെ ഏക പക്ഷീയ നീക്കത്തിനെതിരെ പൊതുമരാമത്ത് അധികൃതര്‍ രംഗത്തുവന്നു. അനുവാദമില്ലാതെ മണ്ണ് നീക്കം ചെയ്തതിന് മറുപടി വേണമെന്ന് ഉേദ്യാഗസ്ഥര്‍ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ കെ.ജെ. മാക്സി എംഎല്‍എ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതിനിടയില്‍ മണ്ണ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പൊതുമരാമത്ത് അസ്സി: എക്സിക്യുട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് തേടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: