ഒരു ഭക്തന് ചോദിച്ചു: അമ്മേ, ഈശ്വരകൃപയ്ക്ക് ഞാന്‍ എപ്പോഴാണ് പാത്രമാവുക?
ശ്രീമാതൃദേവി: ഒരു വ്യക്തി തപശ്ചര്യകള്‍ അനുഷ്ഠിക്കുന്നുണ്ടെന്നുള്ളതുകൊണ്ടുമാത്രം ഈശ്വരകൃപയ്ക്ക് അര്ഹനായിക്കൊള്ളണമെന്ന് നിയമമൊന്നുമില്ല. പൗരാണികകാലത്ത് മഹര്‍ഷിമാര്‍ തലകുത്തിനിന്നു കാലുകള്‍ മുകളിലോട്ടാക്കി, ജ്വലിക്കുന്ന അഗ്നിയുടെ ചൂടും സഹിച്ചുകൊണ്ട് അനേകായിരം വര്‍ഷങ്ങളാണ് തപസ്സനുഷ്ഠിച്ചിട്ടള്ളത്. എന്നിട്ടും അവരില്‍ ഏതാനും പേര്‍ക്കുമാത്രമേ ഈശ്വരകൃപ ലഭിച്ചതായി പറയുന്നുള്ളൂ.
ഭക്തന്: അമ്മേ, ഞാന്‍ വളരെക്കാലമായി ജപാനുഷ്ഠാനങ്ങള് ചെയ്തുവരുന്നു. എന്നിട്ടും എനിക്കൊന്നുംതന്നെ ലഭിച്ചിട്ടില്ല.
ദേവി: മത്സ്യമോ കായ്കറികളോ വില കൊടുത്താല്‍ വാങ്ങാന്‍ കിട്ടുന്നതുപോലെ വിലക്കുവാങ്ങാവുന്ന ഒരു വസ്തുവല്ല ഈശ്വരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: