പാനൂര്‍: പരീക്ഷ എഴുതാനെത്തിയ എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പാനൂര്‍ ആര്‍ട്സ് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മൊകേരിയിലെ കെ.യാദവിനെയാണ് പാട്യം ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വച്ച് എസ്എഫ്ഐ സംഘം അക്രമിച്ചത്. മുഖത്തും തലയ്ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സഹപ്രവര്‍ത്തകര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ പാട്യത്തെ അദൈ്വത്(19)നെ കതിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.അദൈ്വതിന്റെ നേതൃത്വത്തില്‍ നിഖില്‍, സായന്ത്, അജയ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ധിച്ചതെന്ന് പരാതിയില്‍ പറയുന്നു. എസ്എഫ്ഐയുടെ അസഹിഷ്ണുത കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന സ്ക്കൂളാണ് പാട്യം ഹയര്‍സെക്കണ്ടറി സ്ക്കൂള്. എസ്എഫ്ഐ അക്രമത്തിന് ഇവിടുത്തെ അദ്ധ്യാപകരും പിന്തുണ നല്‍കുകയാണ് ഇവിട പതിവെന്നും ആരോപണം ഉയരുന്നുണ്ട്. ഇവിടെ കഴിഞ്ഞ ദിവസം കെഎസ്യു പ്രവര്‍ത്തകനെ എസ്എഫ്ഐ സംഘം ക്രൂരമായി മര്‍ദ്ധിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ധിച്ച സംഭവത്തില്‍ എബിവിപി പാനൂര്‍ നഗര്‍ സമിതി പ്രതിഷേധിച്ചു. കെ.മിഥുന് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: