കൊച്ചി: ഫസല്‍വധക്കേസില്‍ സിപിഎം നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിതള്ളി. എട്ടാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി ചന്ദ്രന്, ഏഴാം പ്രതിതിരുവങ്ങാട് ലോക്കല്‍ കമ്മറ്റി അംഗം കാരായി ചന്ദ്രശേഖരന് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
കൊലപാതകത്തിന്റെ ഉത്തരവാദികള്‍ ചന്ദ്രനും ചന്ദ്രശേഖരനും ആണെന്നാണ് സിബിഐ വാദം. ഫസലിനെ കൊല്ലാന്‍ ഒന്നാംപ്രതി കൊടിസുനിയെയും സംഘത്തെയും നിയോഗിച്ചതും അവരെ രക്ഷപ്പെടാന്‍ അനുവദിച്ചതും ഇരുവരും ചേര്‍ന്നാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരുവാന് ഇവരെ ചോദ്യം ചെയ്യണമെന്നും അതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും സിബിഐ വാദിച്ചു. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് ഡയറിമുഴുവനായി പരിശോധിച്ചതായും ജാമ്യാപേക്ഷതള്ളിക്കൊണ്ട് ജസ്റ്റിസ് ബാലകൃഷ്ണന് വ്യക്തമാക്കി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: