തൃശൂര്‍: റൊമാനിയക്കാരിയുടെ അഞ്ചുമാസം പഴക്കമുള്ള മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂര്‍ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചയ്ക്കകം സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.
2016 നവംബര്‍ ഒന്നിലാണ് ഗുരുവായൂരിലെ ഫഌറ്റില്‍ നിന്നും വിദേശയുവതിയെ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുന്ന മൃതദേഹം അഴുകാന്‍ തുടങ്ങിയതായി പൊതുപ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. #േറൊമാനിയയുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: