കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പോലീസിനെ സിപിഎം പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പോലീസ് പെരുമാറുന്നത്. തങ്ങളെ അനുസരിക്കാത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാരെയും തല്‍സ്ഥാനത്തുനിന്ന് മാറ്റുകയെന്നതാണ് സിപിഎമ്മിന്റെ നിലപാട്.
ജില്ലാ പോലീസ് സൂപ്രണ്ടിനെയുള്പ്പടെ മാറ്റിയത് ഇതേ നിലപാടിന്റെ ഭാഗമായാണ്. ജില്ലയിലെ മൂന്ന് ഡിവൈഎസ്പിമാരും എസ്ഐ വരെയുള്ള മറ്റ് ഉദ്യോഗസ്ഥന്മാരും സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. പോലീസ് സ്റ്റേഷനുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും സ്റ്റേഷനില്‍ പോയാല്‍ വാദി പ്രതിയാകുന്ന സാഹചര്യമാണുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു.
കണ്ണൂര്‍ ഡിവൈഎസ്പിയെ മാറ്റുക, പി. ജയരാജന്-ധീരജ്കുമാര്‍ ബന്ധം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ കെ.സജീവന് അധ്യക്ഷത വഹിച്ചു. കെ.വി. ജയരാജന് മാസ്റ്റര്‍ സ്വാഗതവും അഡ്വ. ശ്രീകാന്ത് രവിവര്‍മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: