അമ്പലപ്പുഴ:: പൊട്ടിപൊളിഞ്ഞ മേല്‍പ്പാലത്തില്‍ ഒരു രാത്രി കൊണ്ട് ടാറിംങ് പൂര്‍ത്തിയാക്കി. കുണ്ടും കഴിയും രൂപപ്പെട്ട് യാത്ര ദുഷ്ക്കരമായിരുന്ന കാക്കാഴം റെയില്‍വേ മേല്‍പ്പാലമാണ് ടാറിംങ് പൂര്‍ത്തിയാക്കിയത് .
പുതിയ കാലഘട്ടത്തില്‍ പുതിയ നിര്‍മ്മാണമെന്ന സന്ദേശമുയര്‍ത്തി ആധുനിക സാങ്കേതിക വിദ്യയില്‍ റബ്ബര്‍, പ്ലാസ്റ്റിക്ക്, കയര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് പാലത്തിന്റെ ഉപരിതലം ഗതാഗത സജ്ജമാക്കിയത്.
ഗതാഗത തടസം ഉണ്ടാകാത്ത തരത്തില്‍ രാത്രികാലങ്ങളിലായിരുന്നു നിര്‍മ്മാണം.10 കോടി രൂപ ചിലവില്‍ ജര്‍മ്മനിയില്‍ നിന്നെത്തിച്ച യന്ത്രമുപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ആദ്യം പാലത്തിന്റെ ഉപരിതലത്തിലെ ടാറിംങ്ങ് ചെത്തി മാറ്റിയ ശേഷമായിരുന്ന ഒരു രാത്രി കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ഞായറാഴ്ച 10ന് ആരംരംഭിച്ച ടാറിങ് തിങ്കളാഴിച്ച രാവിലെ ഒന്‍പതോടെ പൂര്‍ത്തിയായി.
വശങ്ങളിലെ നടപ്പാതയില്‍ ടൈല്‍ , മധ്യരേഖ, റിഫഌറുകള്‍ എന്നിവ ഒരാഴ്ചക്കുള്ളില്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: