രാമപുരം: പാവപ്പെട്ട രോഗികളുടെ ആശ്രയമായ രാമപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചികിത്സ ലഭ്യമല്ലെന്ന പരാതി വ്യാപകമാകുന്നു. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ഇവിടെ ഡോക്ടര്‍മാരുടെയോ നഴ്സുമാരുടെയോ സേവനം ലഭ്യമല്ല. ഇവിടെ ചികിത്സ ലഭ്യമല്ലാതെ വരുന്നതോടെ രോഗികള്‍ 12 കിലോമീറ്റര്‍ ദൂരെയുള്ള പാലാ, തൊടുപുഴ താലൂക്ക് ആശുപത്രികളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. നിലവില്‍ രണ്ട് ഡോക്ടര്‍മാരാണ് ഇവിടെ ഡ്യൂട്ടിയ്ക്കുള്ളത് ഒ.പി. സമയം കഴിഞ്ഞാല്‍ പിന്നെ രോഗികള്‍ക്ക് മറ്റു വഴി തേടുകയേ മാര്‍ഗ്ഗമുള്ളു.
സ്വകാര്യആശുപത്രികളുടെ സേവനം ലഭ്യമല്ലാത്ത പ്രദേശമാണിവിടം. അടുത്തെങ്ങും മറ്റ് ചികിത്സാ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തില്‍ ഈ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: