കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ(കിയാല്‍) പൊതുപങ്കാളിത്തം കൂട്ടുന്നു. നിലവിലെ ഓഹരി മൂലധനമായ 1000 കോടി 1500 ആക്കി ഉയര്‍ത്താനാണ് തിരുമാനം. 892 കോടി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്്പയായും സ്വീകരിക്കാം. തീരുമാനം നടപ്പിലായാല്‍ സ്വകാര്യവ്യക്തിഗത ഓഹരികളാകും കൂടുതല്‍. നിലവില്‍ 35 ശതമാനം ഓഹരിയാണ് സര്‍ക്കാരിന്. ബാക്കി 25 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പത്തുശതമാനം എയര്‍പോര്‍ട്ട് അതോറിറ്റിക്കുമാണ്. ബാക്കിയാകുന്ന 30 ശതമാനമാണ് സ്വകാര്യസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി നല്‍കുന്നത്. 500 കോടിരൂപയുടെ അധിക ഓഹരികള്‍ കൂടി വിറ്റഴിക്കാനാണ് തീരുമാനം.
ഓഹരി വാങ്ങുന്നതിനു പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഓഹരി അനുവദിക്കുന്ന കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. നൂറു രൂപയാണ് ഒരു ഓഹരിയുടെ വില. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുറഞ്ഞത് 50,000 രൂപയുടെ ഓഹരി എടുക്കണമെന്നും വ്യവസ്ഥയുണ്ട്. റണ്‍വേ നാലായിരം മീറ്റര്‍ ആയി ഉയര്‍ത്താനുള്ള ആവശ്യത്തിനായാണ് അധിക ഓഹരികള്‍ വിറ്റഴിക്കുന്നത്. 3050 മീറ്റര്‍ റണ്‍വേയുമായി കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: