കോഴിക്കോട്: നഗരസഭയിലെ കോട്ടൂളി പള്ളിമലക്കുന്ന് പ്രദേശത്ത് ഉള്‍പ്പെടെ അനുഭവപ്പെടുന്ന ജലദൗര്‍ലഭ്യം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജല അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.
റെയിഡര്‍ ലൈന്‍ സ്ഥാപിക്കുകയോ ബൂസ്റ്റര്‍ പമ്പിംഗ് സംവിധാനം നടപ്പാക്കുകയോ വേണമെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി.മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കണ്ട്രോള് റൂം തുറക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട് പരാതിയില്‍ അടിയന്തര പരിഹാരമുണ്ടാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. കമ്മീഷന് ജല അതോറിറ്റിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കോട്ടുളി പള്ളിമലക്കുന്ന് പ്രദേശത്ത് ജലവിതരണം നടത്തുന്നത് പുനൂര്‍ പുഴയില്‍ നിന്നാണ്.
വേനല്‍ക്കാലത്ത് പുഴ വറ്റിവരളുമ്പോഴാണ് ജലവിതരണം തടസപ്പെടുന്നത്. പൂളക്കടവ് പദ്ധതിയുടെ വിതരണ ശൃംഖലയിലേക്ക് വെള്ളം എത്തിക്കുന്നതിന് സംവിധാനം ഉണ്ടാക്കിയതിനാല്‍ 2016 മെയ് മുതല്‍ പ്രദേശത്ത് ജലവിതരണം സുഗമമാണെന്നും വിശദീകരണത്തില്‍ പറയുന്നു. എല്ലാ വീടുകളിലും കണക്ഷന് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
അമൃതം പദ്ധതിയില്‍ പ്രദേശത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളതായി വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ കാലപഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി പുതിയ പിവിസി പൈപ്പുകള്‍ സ്ഥാപിക്കണമെന്ന് പരാതിക്കാരനായ ജോസ് ടി. തോമസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: