കോഴിക്കോട്: കുറ്റിയാടി ജലസേചന പദ്ധതിയുടെ ഷട്ടറുകള്‍ കേടുവരുന്നതും കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതുമായ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസ് അറിയിച്ചു. ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ റൂറല്‍ എസ്പിയോട് അദ്ദേഹം ആവശ്യപ്പെട്ടു.കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലില്‍ 604 കി.മീ ദൂരത്തില്‍ ജനുവരി നാലു മുതല്‍ ജലവിതരണം നടന്നു വരികയാണ്. 40 വര്‍ഷത്തിലേറെ പഴക്കമുളള കനാലില്‍ മണ്‍ഭിത്തികളും അക്വഡക്ടുകളും പലയിടങ്ങളിലും അപകടാവസ്ഥയിലായതിനാല്‍ പൂര്‍ണ്ണമായ തോതില്‍ വെളളം കടത്തിവിടാന്‍ സാധിക്കുകയില്ല. ബ്രാഞ്ച് കനാലുകളില്‍ ഒന്നുമുതല്‍ രണ്ടാഴ്ചവരെ ഇടവിട്ടാണ് വെളളം തുറന്നുവിടുന്നത്. ഷട്ടറുകള്‍ ഉപയോഗിച്ചാണ് ഇത് നിയന്ത്രിക്കുന്നത്. ഇത്തരം ഷട്ടറുകളാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നുമുണ്ട്. ജില്ലയിലെ വരള്‍ച്ചയെ ഒരുപരിധിവരെ തടയുന്നതിനും കുടിവെളള പ്രശ്നം പരിഹരിക്കുന്നതിനും സഹായകരമായ പദ്ധതിക്കെതിരെയുളള സാമൂഹ്യ വിരുദ്ധ നടപടികള്‍ ഗൗരവമായി കാണുമെന്ന് കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: