ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാന കേസ് വഴിത്തിരിവില്‍. നജീബ് സ്ഥിരമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റുകളില്‍ തെരയാറുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ലാപ്ടോപ്പ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ദല്‍ഹി പോലീസിന് ലഭിച്ചത്.
ഐഎസില്‍ എങ്ങനെ ചേരാമെന്ന് സംബന്ധിച്ചാണ് കൂടുതലായും ഇയാള്‍ തെരഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് വീഡിയോകളും മറ്റ് രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ദല്‍ഹി പോലീസ് വക്താവ് പറഞ്ഞു.
ഇയാളെ കാണാതാവുന്നതിന് മുന്‍പ് ഐഎസിന്റെ ആശയങ്ങളും മറ്റ് വിവരങ്ങളും ശേഖരിച്ചിരുന്നു.
2016 ഒക്ടോബര്‍ 14നാണ് ഇയാളെ കാണാതാവുന്നത്. നജീബ് ഒരു ഓട്ടോറിക്ഷയില്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസന്വേഷണത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയും ദല്‍ഹി പോലീസിനെ സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: