മെക്സിക്കോസിറ്റി: ഭാര്യയ്ക്കും മകനും ഒപ്പം ഭക്ഷണശാലയില്‍ നിന്നിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു. വെരാക്രൂസ് സംസ്ഥാനത്ത് ആണ് സംഭവം. മാധ്യമപ്രവര്‍ത്തകര്‍ വലിയ ഭീഷണി നേരിടുന്ന മേഖലയാണിത്.
റിക്കാര്‍ഡോ മോന്ല്യൂയ് കബ്രേരയാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങള്‍ക്ക് പരിക്കില്ല. പ്രാദേശിക ധനകാര്യമാസികയുടെ പത്രാധിപരായിരുന്നു റിക്കാര്‍ഡോ. ഭക്ഷണം കഴിച്ച് തിരികെ കാറിലേക്ക് കയറാന്‍ തുടങ്ങുന്നതിനിടെ മറ്റൊരു കാറിലെത്തിയ രണ്ട് തോക്കുധാരികള്‍ ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
2000 മുതല്‍ 2016 വരെ 99 മാധ്യമപ്രവര്‍ത്തകര്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടു. ഈമാസം തന്നെ മറ്റൊരു മാധ്യമപ്രവര്‍ത്തകനെയും വെടിവച്ച് കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: