ഗോരഖ്പൂര്‍: യോഗി ആദിത്യനാഥിന്റെ ക്ഷേത്രത്തിലെ ജീവനക്കാരില്‍ മുന്‍പന്തിയിലുള്ളത് മുസ്ലിമുകള്. യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന്റെ പേര് ഉയര്‍ന്ന് വന്നതുമുതല്‍ നിരവധി നേതാക്കളാണ് ഇതിനെതിരെ രംഗതെത്തിയത്. എന്നാല്‍ ഇതിലൊന്നും ഒരു കഴമ്പുമില്ലെന്ന് തെളിയിക്കുന്നതാണ് ഗോരഖ്പൂര്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
35 വര്‍ഷത്തോളമായി ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നോക്കി നടത്തുന്നത് മുസ്ലിം സമുദായത്തില്‍പ്പെട്ട യാസിന് അന്‍സാരിയാണ്. ക്ഷേത്രത്തിലെ ദൈനം ദിന കണക്കുകള്‍ നോക്കുന്നതും ഇയാളാണ്. ഛോട്ടെ മഹാരാജുമായി (ക്ഷേത്രത്തിനുള്ളില്‍ ആദിത്യനാഥ് ഛോട്ടെ മഹാരാജെന്നാണ് അറിയപ്പെടുന്നത്.) സൗഹാര്‍ദ്ദപരമായ അടുപ്പമാണ് തനിക്കും മറ്റ് ജീവനക്കാര്ക്കുമുള്ളതെന്ന് അന്‍സാരി പറഞ്ഞു.
ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ പലതും മുസ്ലിങ്ങളുടേതാണ്. ജാതി, മത വ്യത്യാസമില്ലാതെ പാവപ്പെട്ടവരെ അദ്ദേഹം സഹായിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. കുടുംബങ്ങളിലെ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിട്ടുമുണ്ടെന്ന് അന്‍സാരി കൂട്ടിച്ചേര്‍ത്തു. ആദിത്യനാഥ് ഒരുവിധത്തിലുമുള്ള ജാതിമത വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നതും ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എല്ലാവരോടും ഒരു പോലെ പെരുമാറുന്ന യഥാര്‍ത്ഥ സന്യാസിയാണ് ആദിത്യനാഥെന്ന് അസീസുന്നിസ അഭിപ്രായപ്പെട്ടു. ഗോരഖ്നാഥ് ക്ഷേത്രത്തിനുള്ളില്‍ നിരവധി മുസ്ലിങ്ങള്‍ ഭയമില്ലാതെ താമസിക്കുകയും കടകള്‍ നടത്തുന്നുമുണ്ട്.
ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ ആദ്യ എഞ്ചിനീയര്‍ നിസാര്‍ അഹമ്മദാണ്. ക്ഷേത്രത്തിലെ വിഷ്ണു. ഹനുമാന്, രാധാകൃഷ്ണ, സന്കൃത് മന്ദിരങ്ങളും, ഗോരഖ്നാഥ് ആശുപത്രി, ഹിന്ദു സേവാശ്രം, സാധന ഭവന്, യാത്ര നിവാസ് തുടങ്ങിയവയും നിര്‍മ്മിച്ചത് നിസാര്‍ അഹമ്മദിന്റെ നേതൃത്വത്തിലാണ.് അതിനുശേഷം ജോലിയില്‍ നിന്ന് വിരമിച്ച് മഹാരാജ് പ്രതാപ് പോളിടെക്നിക്കിലെ പ്രിന്‍സിപ്പാള്‍ ആയി.
ലളിതമായ ജീവിതചര്യകളാണ് അദ്ദേഹത്തിന്റേത്. മുറികളില്‍ ഇത് വ്യക്തമാണ്. അലമാരകളില്‍ ഇടംപിടിച്ചിരിക്കുന്നതെല്ലാം നെഹ്റു, ഗാന്ധി എന്നിവര്‍ മുതല്‍ എബ്രഹാം ലിങ്കണ്, മാര്ട്ടിന് ലൂഥര്‍ കിങ് എന്നിവരുടെ വരെ പുസ്തകങ്ങള്‍. ഭക്ഷണ കാര്യത്തില്‍ വെജിറ്റേറിയന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: