കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനെ അജ്ഞാതര്‍ താമസ സ്ഥലത്ത് കയറി വെട്ടിക്കൊന്നു. ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ മുഹമ്മദ് റിയാസ്(33)നെയാണ് വെട്ടിക്കൊന്നത്. സുലൈമാന്‍-പരേതയായ ഹലീമ ദമ്പതികളുടെ മകനാണ് റിയാസ്. ഭാര്യ: സയിദ. മകള്‍: ഷബീബ. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ദുള്‍ റഹ്മാന്, ഹമീദ്, സമീറ.
അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തി. എസ്ഡിപിഐയും മുസ്ലിംലീഗും ചേര്‍ന്ന് ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഒരു വിഭാഗത്തിന്റെ വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും, വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമമാണ് അഴിച്ചുവിട്ടത്. മൂന്ന് കാറുകളും നാല് ബൈക്കുകളും ഒരു ഹോട്ടലും തകര്‍ത്തു. ഹര്‍ത്താലില്ലാത്ത സ്ഥലങ്ങളില്‍ പോലും പരീക്ഷക്കും മറ്റും പോകുന്ന കുട്ടികളെയും സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാരെയും കൈയ്യേറ്റം ചെയ്തു.
അക്രമത്തിന് നേതൃത്വം നല്കിയ മുന്നൂറോളം ലീഗ് ക്രിമിനല്‍ സംഘത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി, ഗ്രനേഡുകള്‍ എറിഞ്ഞു. ഒരു വിഭാഗം താമസിക്കുന്ന അമേയ് കോളനിയില്‍ അക്രമണം നടത്താന്‍ ശ്രമിച്ചവരെ തടഞ്ഞ പോലീസിന് നേര്‍ക്ക് സോഡാക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.
അക്രമം രൂക്ഷമായതോടെ ആറ് ഗ്രനേഡുകള്‍ പൊട്ടിച്ചാണ് ക്രിമിനലുകളെ പിരിച്ചുവിട്ടത്. അള്ളാഹു അക്ബര്‍ വിളികളും മറ്റുമായി എത്തിയ സംഘം വാഹനങ്ങള്‍ തടഞ്ഞ്, അതിലുള്ളവര്‍ ഹൈന്ദവരാണെങ്കില്‍ തടയുകയും ചെയ്തു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: