ഏറ്റുമാനൂര്‍ : കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാത്ത പക്ഷം ബിഎംഎസ് സമര പരിപാടികള്‍ക്കു രൂപം നല്കി. ഏറ്റുമാനൂര്‍ ടൗണില്‍ ഓടയുടെ സ്ലാബുകള്‍ ശരിയായ രീതിയില്‍ അടക്കാത്തതുമൂലം നിരവധി വഴിയാത്രക്കാര്‍ക്ക് പരിക്ക് പറ്റുന്നത് നിത്യസംഭവമാണ്. ഇന്ഡ്യന്ബാങ്കിലേക്കു വന്ന ഏറ്റുമാനൂര്‍ എള്ളൂക്കാലയില് അന്നമ്മ സ്കറിയ(62)യുടെ കൈ സ്ലാബുകള്‍ക്ക് ഇടയിലേക്കു വീണ് ഒടിഞ്ഞു. ബിഎംഎസ് പ്രവര്‍ത്തകര്‍ ഇടപെട്ട് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ടൗണില്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന ഡിവൈഡര്‍ സംവിധാനം മൂലം ഗതാഗത സ്തംഭനം സ്ഥിരമായിരിക്കുകയാണ് .ഇത് പരിഹരിച്ചില്ലങ്കില്‍ റോഡു ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കാനും ബിഎംഎസ് ഏറ്റുമാനൂര്‍ മേഖല യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഷാജിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.എന്‍.മോഹനന് ഉദ്ഘാടനം ചെയ്തു.വി.ബി. മധു, രാജേഷ്,വേലായുധന്,സജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: