ഷൊര്‍ണ്ണൂര്‍/വടക്കാഞ്ചേരി: തൃശൂര്‍-പാലക്കാട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.45 ഓടെ വലിയ ശബ്ദത്തോടെയാണ് മുഴക്കം കേട്ടത്. നാല് സെക്കന്റ നീണ്ടുനിന്നു. വലിയ വിറയലും ഉണ്ടായി.
ദേശമംഗലം, ആറങ്ങോട്ടുകര, തലശ്ശേരി, തളി, വരവൂര്‍, ഇരുനിലംകോട്, എരുമപ്പെട്ടി, മങ്ങാട്, കോട്ടപ്പുറം, കാഞ്ഞിരക്കോട്, വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍, പാലക്കാട് ജില്ലയിലെ കറുകപൂത്തൂര്‍, കൂറ്റനാട് എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ പ്രദേശത്ത് കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ ഏഴില്‍ കൂടുതല്‍ തവണ ഭൂചലനം ഉണ്ടായിട്ടുണ്ട്.
മങ്ങാട് കോട്ടപ്പുറത്ത് നാലു വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. ദേവസ്സി പലയൂര്‍, തോമസ് പുത്തൂര്‍, ദേവസ്സി പുത്തൂര്‍, ജോണ്സന് പുത്തൂര്‍ എന്നിവരുടെ വീടുകള്‍ക്കാണ് വിള്ളലുണ്ടായത്. വീടിന്റെ തറക്കും ചുമരിനും വാര്‍പ്പിനും കേടു സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. ഭൂചലനത്തിന്റെ തീവ്രത അറിവായിട്ടില്ല. ആദ്യം ഇടി മുഴക്കമാണെന്ന് കരുതിയവര്‍ പിന്നീട് ഭൂചലനമാണെന്ന് മനസ്സിലായതോടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി.
കഴിഞ്ഞ കാലങ്ങളില്‍ മൂന്നൂറിലേറെ തുടര്‍ ചലനങ്ങള്‍ അനുഭപ്പെട്ട സ്ഥലങ്ങളാണ് ദേശമംഗലം, വരവൂര്‍ പ്രദേശങ്ങള്‍. 1990 കളിലാണ് ആദ്യമായി വലിയ രീതിയിലുള്ള ഭൂചലനം ഈ പ്രദേശങ്ങളില്‍ ഉണ്ടായത്. അന്ന്് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. ഭൂമിയില്‍ വിള്ളലും ഉണ്ടായിരുന്നു. പിന്നീട് കുറെ വര്‍ഷങ്ങളായി ഭൂചനം വളരെ അപൂര്‍വ്വമായി മാത്രമെ ഉണ്ടായിട്ടുള്ളു. അവസാനമായി അനുഭവപ്പെട്ട ചലനം റിക്ടര്‍ സ്കെയിലില്‍ 2.7 നു മുകളില്‍ രേഖപ്പെടുത്തയിരുന്നു.
ദേശമംഗലം, തലശ്ശേരി എന്നീ പ്രദേശങ്ങളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നു കണക്കാക്കുന്നു. ദേശമംഗലം തലശ്ശേരിയില്‍ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവിടെ സ്ഥാപിച്ചിരുന്ന നിരീക്ഷണമാപിനികള്‍ ഇപ്പോള്‍ തൃശൂര്‍ പീച്ചി വനഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: