തിരുവനന്തപുരം: വെള്ളായണി ക്ഷേത്ര ഉത്സവം അലങ്കോലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം. ക്ഷേത്ര ഉപദേശക സമിതി രൂപികരണം മുതല്‍ ഉത്സവം അലങ്കോലപ്പെടുത്താനുള്ള നീക്കം സിപിഎം നടത്തിയിരുന്നു. ഇതിലേക്കായി ക്ഷേത്രപരിധിക്ക് പുറത്തുള്ള ഒരു സംഘം യുവാക്കളെ കണ്ടെത്തി പ്രത്യേക പരിശീലനവും നല്കി. സിപിഎം നേതാക്കള്‍ക്ക് ഉപദേശക സമിതിയില്‍ കയറിക്കൂടാന്‍ സാധിക്കാതെ വന്നതു മുതലാണ് ഉത്സവം അലങ്കോലപ്പെടുത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചത്. കാവിക്കൊടി കെട്ടുന്നു എന്ന കുറ്റമാണ് സിപിഎം കണ്ടെത്തിയത്. പകല്‍ സമയങ്ങളില്‍ സിപിഎമ്മും രാത്രി കാലങ്ങളില്‍ എസ്ഡിപിഐക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഷമീര്‍, സാഹിത്, അബ്ദുള്ള, ഹനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്സവ ആഘോഷത്തെ അലങ്കോലപ്പെടുത്താന്‍ സിപിഎം നിയോഗിച്ചത്. പ്രദേശത്തെ സിപിഎം നേതാക്കളായ വിജയന്, ശംഭു, ശ്രീരാജ്, ഷിബു എന്നിവരാണ് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാളിയൂട്ട് ഉത്സവത്തിന് പ്രദേശത്ത് ജാതി മതഭേദന്യേ ജനങ്ങള്‍ ഒന്നടങ്കം പങ്ക് ചേരാറുണ്ട്. ക്ഷേത്രം ഉള്‍പ്പെടുന്ന കല്ലിയൂര്പഞ്ചായത്തിലെ വാര്‍ഡുകളും, തിരുവനന്തപുരം നഗരസഭയുടെ വാര്‍ഡുകളിലെയും മെമ്പര്‍മാര്‍ ബിജെപി പ്രതിനിധികളാണ്. കഴിഞ്ഞ അഞ്ചു തവണയായി കല്ലിയൂര്‍ പഞ്ചായത്തിലെ ക്ഷേത്രം വാര്‍ഡ് ബിജെപിക്കൊപ്പമാണ്. സിപിഎം പല കുതന്ത്രങ്ങള്‍ നടത്തിയിട്ടും പിടിച്ചെടുക്കാനായിട്ടില്ല. ഇത്തരത്തില്‍ പ്രദേശത്ത് ഹൈന്ദ്വ സംഘടനകള്‍ വളര്‍ന്നതോടെ പാര്‍ട്ടിയില്‍ അണികള്‍ ഇല്ലാതായി. ഇതില്‍ അരിശം പൂണ്ടാണ് മറ്റ് തീവ്രവാദ സംഘനടകളെ കൂട്ട് പിടിച്ച് ഉത്സവം അലങ്കോലപ്പെടത്താന് നീക്കം നടത്തുന്നത്.
രണ്ടു മാസമായി നടക്കുന്ന കാളിയൂട്ട് ഉത്സവത്തിന് കോടിക്കണക്കിന് രൂപ ഉപദേശക സമിതിക്ക് ചിലവ് വരും. പോലീസിനെ ഉപയോഗിച്ച് സംഘര്ഷമൂണ്ടാക്കി പ്രത്യേക അന്തരീക്ഷം ഉണ്ടാക്കിയാല്‍ ഭയം മൂലം ഭക്തജനങ്ങളെ അകറ്റി നിര്‍ത്താനാകും. ഇതിലൂടെ ധനശേഖരണത്തില്‍ കുറവുണ്ടാക്കാനുള്ള നീക്കവുമാണ് സിപിഎം നടത്തുന്നത്. ദേവസ്വം മന്ത്രിയുടെ മൗനാനുവാദവും ഇതിന് പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: