തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്റെ പ്രഥമ ആര്‍ഷ ധര്‍മ്മ പുരസ്കാരം ഭാരതീയ സംസ്കാരത്തിന് നല്കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ച് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് നല്‍കും. 25000 രൂപയും പ്രത്യേകം തയ്യാറാക്കിയ ഫലകവുമാണ് പുരസ്കാരം. പ്രൊഫ. സി.ജി.രാജഗോപാല്‍, പ്രൊഫ. ഡോ. ഉണ്ണികൃഷ്ണന്, കവി നാരായണക്കുറുപ്പ്, ദിനേശ് പണിക്കര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് പരമേശ്വരനെ ആര്‍ഷ പുരസ്കാരത്തിന് വേണ്ടി തെരഞ്ഞെടുത്തത്. 23 ന് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദ പ്രഥമ ആര്‍ഷ ധര്‍മ്മ പുരസ്കാരം സമര്‍പ്പിക്കും.
പൂജപ്പുര സരസ്വരതി മണ്ഡപത്തില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള അദ്ദേഹത്തിന് സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ അഞ്ചുദിവസമായി നടന്നു വരുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ ഇന്ന് രാവിലെ 6ന് നീലകണ്ഠയോഗീശരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ശ്രീ മഹാഗണപതി ഹോമത്തെ തുടര്‍ന്ന് ചെങ്കോട്ടുകോണം ശ്രീരാമദാസ ക്ഷേത്രത്തില്‍ നിന്ന് ശ്രീരാമദാസാശ്രമം മഠാധിപതി ബ്രഹ്മ പാദാനന്ദ സരസ്വതി ജ്വലിപ്പിക്കുന്ന ഭദ്രദീപം പ്രതിഷ്ഠിക്കും. വൈകിട്ട് 6 ന് സമ്മേളന നഗരിയില്‍ സ്വാമി സത്യാനന്ദ സരസ്വതിയെ അനുസ്മരിച്ച് സംഘടിപ്പിച്ചിട്ടുള്ള ഗുരു സ്മരണയില്‍ ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുന്നാള്‍, ഡോ. പൂജപ്പുര കൃഷ്ണന് നായര്‍, രഞ്ജിത് കാര്ത്തികേയന് തുടങ്ങിയവര്‍ സംസാരിക്കും.
23 ന് വൈകിട്ട് 5.30 ധ്വജാരോഹണത്തെ തുടര്‍ന്ന് ആരംഭിക്കുന്ന ഉദ്ഘാടന സഭയില്‍ സ്വാമി ബ്രഹ്മ പാദാനന്ദ സരസ്വതി, പി.പരമേശ്വരന് , സ്വാമി പ്രജ്ഞാനാനന്ദ പാദ, റിച്ചാര്‍ഡ് ഹേ എം.പി, ഒ.രാജഗോപാല്‍ എംഎല്‍എ, പി.അശോക്കുമാര്, തിരുമല ആനന്ദശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, എസ്.രാജേശഖരന് നായര്‍, പ്രൊഫ. എം.എസ്.രമേശന്, കെ.രാജശഖരന്‍, തൃപ്പാദപുരം ജയകുമാര്‍ എസ്.രതീഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും.
23 ന് രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെ അഖില ഭാരതീയ നാരായണീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നാരയണീയ പാരായണം ഉണ്ടായിരിക്കും. ഡോ. ടി.ശാന്തകുമാരി, ഡോ. ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ പാരായണത്തിന് നേതൃത്വം നല്‍കും. ഇതോടൊന്നിച്ച് പുരുഷ സൂക്തവിഷ്ണു സഹസ്രനാമജപവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് ഭക്തര്‍ക്കായി നീലകണ്ഠയോഗീശരുടെ കാര്‍മികത്വത്തില്‍ സര്‍വ്വൈശ്വര്യപൂജയും നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ചെറിയ നിലവിളക്ക്, എണ്ണ, പുഷ്പം എന്നിവയുമായി വൈകിട്ട് 4 ന് പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ എത്തിച്ചേരണമെന്ന് സംഘാടകസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: