കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി ടി.കെ.രജീഷിനെ മുംബൈയില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച വത്സലന്‍, ലാലു, അനീഷ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
രജീഷിനായി അന്വേഷണ സംഘം മുംബൈയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്. വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യതയെന്നറിയുന്നു. ചോദ്യംചെയ്യല്‍ തുടര്‍ന്നുവരികയാണ്.
അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലില്‍ നിരീക്ഷണത്തിലുള്ള സി.പി.എം നേതാവ് പി.പി.രാമകൃഷ്ണന്റെ ബൈപ്പാസ് ശസ്ര്തക്രിയ നാളെ നടന്നേക്കും. ഹൃദയ വാല്‍വുകളില്‍ മൂന്നിടത്ത് കൊഴുപ്പ് അടിഞ്ഞ് രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നുണ്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ചെലവില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ജയില്‍ അധികൃതരും മെഡിക്കല്‍ കോളേജ് അധികൃതരും ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: