തിരുവനന്തപുരം: ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം ഈ മാസം 27ന് നടത്താന്‍ ജില്ലാ കളക്ടര്‍ എസ്.വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനു മുന്നോടിയായി വൈദ്യുതീകരണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. എഡിഎം ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചു വന്നിട്ടുള്ള പരാതികള്‍ അടിയന്തരമായി പരിഗണിക്കണം. പരാതി ലഭിച്ച് നോട്ടീസ് അയച്ച ശേഷം ഹിയറിംഗിനായി വിളിച്ചതില്‍ വരാത്തവരുടെ പ്രശ്നങ്ങളില്‍ ഉത്തരവിറക്കി വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിക്കഴിഞ്ഞ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: