ഇരിട്ടി: കര്‍ണ്ണാടക കേരള വനമേഖല പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉറുപ്പുംകുറ്റി ഏഴാം കടവില്‍ അഞ്ചംഗ മാവോയിസ്റ്റ്റ് സംഘം എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് സ്ഥിരീകരണത്തെത്തുടര്‍ന്ന് മലയോരത്തെ പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്കി.
തിങ്കളാഴ്ച രാത്രി 7.30 ത്തോടെയായിരുന്നു ഏഴാം കടവിലെ മാന്തോട്ടത്തില്‍ ആന്റണിയുടെ വീട്ടില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തുന്നത്. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ആദിവാസി കോളനി എവിടെയാണെന്ന് അന്വേഷിച്ച സംഘം ഇവിടെനിന്നും പാത്രങ്ങളും ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുത്ത വീട് കാണിച്ചുതരാന്‍ ആവശ്യപ്പെട്ട സംഘം വീട്ടുടമസ്ഥന് ഇത് നിരാകരിച്ചതോടെ ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് ഏതാനും വാര അകലെയുള്ള ചേക്കാത്തടത്തില്‍ മത്തായിയുടെ വീട്ടിലെത്തിയ സംഘം ഒരു മണിക്കൂറോളം ഇവിടെ തങ്ങി. ഇവിടെനിന്നും ഭക്ഷണം കഴിച്ചശേഷം അരിയും മറ്റു ഭക്ഷണസാധനങ്ങളുമായി ഒരു മണിയോടെയാണ് മടങ്ങിയത്. ഇവര്‍ കര്‍ണ്ണാടക വനത്തിലേക്കാണ് പോയതെഎന്നാണു വീട്ടുകാര്‍ പറയുന്നത്. ഇവര്‍ എത്തിയ രണ്ടു വീടുകളിലും കാട്ടുതീ എന്ന മാസിക വിതരണം ചെയ്തിരുന്നു. പോലീസ് ഇത് കൊണ്ടുപോയിട്ടുണ്ട്.
ഐജി മഹിപാല്‍ യാദവ്, ജില്ലാ പോലീസ് മേധാവി ശിവവിക്രം, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇന്‍േണല്‍ സെക്യൂരിറ്റി ഡിവൈഎസ്പി സുരേഷ് കുമാര്‍, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സിഐ ഉത്തംദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതി വിലയിരുത്തി. മാവോയിസ്റ്റ് സാന്നിധ്യവും ക്രമസമാധാന പ്രശ്നവുമുള്ള ഇരിട്ടിയില്‍ ഒന്നരമാസമായി സിഐ കസേരയില്‍ ആളില്ലെന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ മാവോയിസ്റ്റ് വിരുദ്ധ സേനാംഗങ്ങള്‍, തമിഴ് നാട്ടിലെ ക്യുബ്രാഞ്ച്, ഐബി തുടങ്ങിയ ഉദ്യോഗസ്ഥരും ഇന്ന് പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളായ സുന്ദരി, ലത, സുമ, കൃഷ്ണമൂര്‍ത്തി, രാജു എന്നിവരാണ് ഇവിടെ എത്തിയ സംഘാംഗങ്ങള്‍ എന്ന് പോലീസ് തിരിച്ചറിഞ്ഞതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: