കൊല്ലം: ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ പുനരുജ്ജീവനത്തിനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട കായല്‍. നാലേമുക്കാല്‍ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറെകല്ലട പഞ്ചായത്തുകളില്‍ ചുറ്റപ്പെട്ട് കിടക്കുന്ന തടാകത്തെ കേരളത്തിലെ തന്നെ ജലഖനിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് തടാകം നേരിടുന്നത് വന്‍പ്രതിസന്ധിയാണ്. അനധികൃത മണലൂറ്റും കയ്യേറ്റവും തടാകത്തെ മരണത്തിലേക്ക് കൂപ്പുകുത്തിച്ചു. ശാസ്താംകോട്ട തടാകസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. എന്നാല്‍ അധികൃതര്‍ പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിച്ചു. പ്രഖ്യാപനങ്ങളുടെ പേരില്‍ ശാസ്താംകോട്ട തടാകം ഒന്നാം സ്ഥാനത്ത് എത്തിയെന്നത് ഒഴിച്ചാല്‍ തടാകസംരക്ഷണം നടന്നില്ല.
ശാസ്താംകോട്ടയിലെ പഠനത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് ലക്ഷങ്ങളായിരുന്നു. പഠനം നടന്നത് മാത്രം മിച്ചം. കഴിഞ്ഞ ജനുവരി രണ്ടിന് ശാസ്താംകോട്ട തടാകത്തിന് പുനരുജ്ജീവനം പകരാന്‍ ബിജെപിയുടെ ജലസ്വരാജ് പദ്ധതിക്ക് സാധിച്ചുവെന്നതിന്റെ തെളിവാണ് മന്ത്രി ലോക്സഭയില്‍ നടത്തിയ പ്രഖ്യാപനം. ശാസ്താംകോട്ട തടാകത്തീരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: