പാലപ്പിള്ളി : കുണ്ടായിയില്‍ വീണ്ടും പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. കുണ്ടായി നെടുംപാറയില്‍ സണ്ണിയുടെ മൂരിക്കുട്ടിയെയാണ് പുലി കൊന്നു തിന്നത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപത്താണ് പുലിയിറങ്ങിയത്. വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതരും വനപാലകരും സ്ഥലത്തെത്തിയിരുന്നു. വെറ്റിനറി ഡോ. ദേവിയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രദേശത്ത് പുലിയിറങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലിയിറങ്ങി പശുവിനെ കൊന്നുതിന്നിരുന്നു. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പാഡികള്‍ക്ക് സമീപത്ത് നിന്നാണ് വളര്‍ത്തു മൃഗങ്ങളെ പുലി പിടിച്ചു കൊണ്ടു പോകുന്നത്. ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: