അമ്പലപ്പുഴ: പാല്‍പ്പായസത്തിന്റെ മാധുര്യം നുകര്‍ന്ന് പതിനായിരങ്ങള്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ നാടകശാല സദ്യയില്‍ പങ്കുകൊണ്ടു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഒമ്പതാം ഉത്സവദിനമായ ഇന്നലെ ഉച്ചക്കാണ് ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ നടന്നത്. അഞ്ചുതരം പായസവും, അച്ചാറുകളും, ഉപ്പേരിയും, പഴങ്ങളുമടക്കം 42 ഇനങ്ങളാണ് തൂശനിലയില്‍ വിളമ്പിയത്. ഊണ് കഴിഞ്ഞ് ഭക്തര്‍ ഐതീഹപ്പെരുമ വിളിച്ചോതി ചോറ് വാരിയെറിഞ്ഞു. തുടര്‍ന്ന് വഞ്ചിപ്പാട്ടു പാടി മടങ്ങിയ സംഘത്തെ അമ്പലപ്പുഴ പോലീസ് അധികാരികള്‍ വാഴക്കുലയും, പണക്കിഴിയും നല്കി സ്വീകരിച്ചു. പ്രതിഭാഹരി എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ. രാഘവന് എന്നിവര്‍ മുഖ്യാതിഥികളായി. ക്ഷേത്രോപദേശ സമിതിയുടെ നേതൃത്വത്തിലാണ് നാടകശാല സദ്യ നടന്നത്. ആറാട്ടോടെ ഇന്ന് ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: