തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കില്‍ പള്ളിച്ചല്‍ വില്ലേജില്‍ ഉള്‍പ്പെട്ട മൂക്കുന്നിമല അനധികൃത പാറഖനന കേസില്‍ മുന്‍ ജില്ലാകളക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ കുടുങ്ങും. അനധികൃത പാറ ഖനനം തടയാനും സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനും സര്‍ക്കാരിറക്കിയ ഉത്തരവ് നടപ്പിലാക്കാത്തത് മൂലം ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി.
ഇതുസംബന്ധിച്ച് അന്തിമറിപ്പോര്‍ട്ട് തയ്യാറായി. തിരുവനന്തപുരത്തെ മുന്‍ കളക്ടര്‍മാരായ കെ.എന്‍.സതീഷ്, ബിജു പ്രഭാകര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ വിജിലന്‍സ് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചു. പള്ളിച്ചല്‍ പഞ്ചായത്ത് , ജിയോളജി, എക്സ്പ്ലോസീവ് വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം 41 പേര്‍ക്കെതിരെ എഫ്ഐ ആര് തയ്യാറാക്കുമെന്നാണ് സൂചന.
റവന്യൂ വകുപ്പ് പട്ടയ വ്യവസ്ഥ ലംഘിച്ച് റബ്ബര്‍ കൃഷിക്ക് നല്കിയ ഭൂമി ഉടമസ്ഥരില്‍ നിന്ന് ക്വാറി മാഫിയ തുച്ഛ വിലയ്ക്ക് വാങ്ങുകയായിരുന്നു.
ഇവിടെ പാറഖനനം നടത്തി കോടിക്കണക്കിന് രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തി. മിച്ച ഭൂമി തിരിച്ചു പിടിക്കാന്‍ 2012-13 വര്‍ഷത്തില്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കേണ്ട അന്നത്തെ കളക്ടറും പിന്നീട് വന്നവരും ഗുരുതര വീഴ്ച വരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: