കോട്ടയം: യേശുവിന്റെ പേരില്‍ കച്ചവടതാല്പ്പര്യങ്ങളുമായി സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുകയും ഗുണ്ടായിസത്തിനും വ്യഭിചാരത്തിനും സൗകര്യവും പിന്തുണയും നല്‍കുകയും ചെയ്യുന്ന കത്തോലിക്കാ സഭാ അധികൃതരുടെ നടപടിയില്‍ അല്മായ സംഘടനയായ കാത്തോലിക്കാ കോണ്‍ഗ്രസ്(ഡെമോക്രാറ്റിക്)പ്രതിഷേധിച്ചു. സ്വാശ്രയ കോളേജ് ചെയര്‍മാനും ക്രൂരനും അത്യാഗ്രഹിയുമായ ഒരു ക്രിമിനലിനെതിരെ കേസെടുത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെയും കഷ്ടപ്പെട്ട് ഫീസുണ്ടാക്കി നല്കുന്ന രക്ഷിതാക്കളെയും വെല്ലുവിളിച്ച് സ്വാശ്രയ കോളേജുകള്‍ അടച്ചിട്ടത് ക്രൈസ്ത സന്ദേശത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ കത്തോലിക്കാ സ്വാശ്രയ സ്ഥാപനങ്ങളുടെ നിയന്ത്രണം അല്മായ സംഘടനകളെ ഏല്‍പ്പിക്കണം. സ്വാശ്രയസ്ഥാപനങ്ങളുടെയും അരമനകളുടെയും കണക്കുകള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തണം. ഈ ആശയങ്ങളോട് യോജിക്കുന്ന കത്തോലിക്കാ വിശ്വാസികളുടെ അടിയന്തിര യോഗം 25ന് രാവിലെ 11ന് പാലാ വ്യാപാരഭവനില്‍ കൂടുമെന്ന് ജനറല്‍ കണ്‍വീനര്‍ ജയിംസ് പാലാ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: