ചങ്ങനാശ്ശേരി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവം 25 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ന് രാവിലെ 10.30 ന് മഹാദേവ സംഗീതോത്സവം പഞ്ചരത്നകീര്‍ത്തനാലാപനം. ഉച്ചക്ക് 12.15 നും 12.55 നും ഇടയില്‍ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്മ്മന് വാസുദേവന്ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് നടക്കുന്ന സാംസ്ക്കാരികസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് ഏഴിന് സാക്യാര്കൂത്ത്. എട്ടരയക്ക് നൃത്തനൃത്ത്യങ്ങള്‍. ഒന്‍പതരയ്ക്ക് ഋഷഭവാഹനമെഴുന്നള്ളത്ത്.തുടര്‍ന്ന് നാമസങ്കീര്‍ത്തന ലഹരി.26 ന് വൈകിട്ട് ഏഴിന് സംഗീതാര്‍ച്ചന. 9 മുതല്‍ കഥകളി. 27 ന് വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ചശ്രീബലി. രാത്രി ഏഴിന് സംഗീതസദസ്സ്. രാത്രി ഒന്‍പതിന് മേജര്‍സെറ്റ് കഥകളി.28 ന് രാവിലെ പത്തരയ്ക്ക് നാരായണീയ സത്സംഗം. ഉച്ചക്ക് ഉത്സവബലിദര്‍ശനം. രാത്രി ഏഴിന് ഗീതാപ്രഭാഷണം. ഏഴരയ്ക്ക് ഭക്തിഗിനസുധ, ഒന്‍പതരയ്ക്ക് നാട്യധ്വനി.
29 ന് രാവിലെ പത്തരയ്ക്ക് നാരായണീയപാരായണം. രണ്ടിന് ഉത്സവബലിദര്‍ശനം. വൈകിട്ട് അഞ്ചരയക്ക് കാഴ്ച ശ്രീബലി.രാത്രി ഏഴിന് നൃത്തനൃത്ത്യങ്ങള്‍.ഒന്‍പതിന് പുല്ലാങ്കുഴല്‍ സമന്വയം. പത്തിന് കല്‍ക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും കാവടി വിളക്ക്. 30 ന് രാവിലെ എട്ടിന് മോര്‍കുളങ്ങര ഭഗവതിക്ഷേത്രത്തിലെ നൂറ്റിയൊന്നുകലം വഴിപാട് വാഴപ്പള്ളി ്മഹാദേവക്ഷേത്രത്തില് നിന്നും പുറപ്പെടുന്നു.രാത്രി ഏഴരയ്ക്ക് കഥകളിപദക്കച്ചേരി.ഒന്‍പതരയ്ക്ക് നൃത്തനൃത്ത്യങ്ങള്‍. പത്തരയ്ക്ക് സ്റ്റേജ് നൃത്തനാടകം ലങ്കേശ്വരന്‍.31 ന് രാവിലെ പതിനൊന്നിന് ഓട്ടന്തുള്ളല്. ഉച്ചക്ക് രണ്ടിന് ഉത്സവബലിദര്‍ശനം. വൈകിട്ട് നാലിന് തേങ്ങായേറ് വഴിപാട്. ഒന്‍പതരയ്ക്ക് സംഗീതസദസ്സ്.
ഏപ്രില്‍ ഒന്നിന് ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം. മൂന്നിന് തേങ്ങയേറ് വഴിപാട്. മൂന്നരയ്ക്ക് ഓട്ടന്തുള്ളല്. അഞ്ചരയ്ക്ക് കാഴ്ചശ്രീബലി.വേലകളി.ഏഴരയ്ക്ക് സേവ.പത്തരയ്ക്ക് നാമസങ്കീര്‍ത്തനം.പതിനൊന്നരയ്ക്ക് അത്താഴശ്രീബലി.ദേശവിളക്ക്. ഏപ്രില്‍ രണ്ടിന് ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം. വൈകിട്ട് മൂന്നിന് തേങ്ങയേറ് വഴിപാട്. മൂന്നരയ്ക്ക് ഓട്ടന്തുള്ളല്. നാലരയ്ക്ക് വലിയ കാഴ്ചശ്രീബലി.വേലകളി. രാത്രി ഏഴിന് കൊട്ടിപ്പാടിസേവ. രാത്രി പത്തിന് ചങ്ങനാശേരി ടി.എസ്. സതീഷ്കുമാറും സംഘവും അവതരിപ്പിക്കുന്ന നാദലയസാഗരം.പന്ത്രണ്ടരയ്ക്ക് പള്ളിവേട്ട എഴുന്നള്ളിപ്പ്.രണ്ടരയ്ക്ക് വലിയകാണിയ്ക്ക.മൂന്നിന് പള്ളിക്കുറുപ്പ്.
മൂന്നിന് രാവിലെ പതിനൊന്നിന് കൊടിയിറക്ക്. ഒന്നരയ്ക്ക് തിരുമറയൂര്‍ രാജേഷ് മാരാരും സംഘവും അവതിരിപ്പിക്കുന്ന പഞ്ചാരിമേളം. വൈകിട്ട് മൂന്നരയക്ക് ആറാട്ട് പുറപ്പാട്. അഞ്ചരയക്ക് നാഗസ്വരക്കച്ചേരി.ഏഴരയ്ക്ക് നൃത്തനൃത്ത്യങ്ങള്‍. ഒന്‍പതിന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. ഒന്‍പതരയ്ക്ക് ഗാനമേളയും മിമിക്സും. പത്തരയ്ക്ക് തിരുമറയൂര്‍ രാജേഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം വെളുപ്പിന് രണ്ടിന് അകത്തെഴുന്നള്ളിപ്പ് വലിയകാണിക്ക എന്നിവയാണ് പ്രധാന പരിപാടികള്‍. പത്രസമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ പി.എന്‍. വിജയകുമാര്‍, ബാബു.എസ്.പ്രസാദ്, ബാലകൃഷ്ണപണിക്കര്‍, എം.ബി.രാജഗോപാല്‍, ആര്. ശിവകുമാര്‍, പ്രസന്നകുമാര്‍, ഷിനോ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: