കൊച്ചി: നെഹ്റു കോളജ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് ഡോ. പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി.പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ടു കൃഷ്ണദാസ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
നേരത്തെ ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തി കൃഷ്ണദാസിനെ അറസ്റ്റു ചെയ്തുവെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന് ആരോപിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു കോടതി ഉന്നയിച്ചത്. പിന്നീട് ഇന്നലെ വടക്കാഞ്ചേരി കോടതി ഹര്‍ജിക്കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയും തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇന്നലെ ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി പരിഗണിക്കവെ കൃഷ്ണദാസിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.
കൃഷ്ണദാസിനെതിരെ കുടുതല്‍ തെളിവുകള്‍ ലഭ്യമായ സാഹചര്യത്തിലാണ് തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ ജാമ്യം ലഭ്യമാകാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍എല്‍ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. സാഹചര്യങ്ങളും തെളിവുകളും പരിശോധിച്ചാണ് പോലീസ് തുടര്‍നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: