മുംബൈ: ദുലീപ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യ ബ്ലൂ ടീമനെ രോഹിത് ശര്‍മയും ഇന്ത്യ റെഡ്ഡിനെ പാര്‍ഥിവ് പട്ടേലും നയിക്കും. 25 മുതല്‍ 29 വരെ വിശാഖപട്ടണത്ത് നടക്കുന്ന ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായ തമിഴ്നാട്.
തുടയ്ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയ്ക്ക് വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങാനായിരുന്നില്ല. മുംബൈയ്ക്കായി കളിച്ച രണ്ടു കളികളില്‍ 16, നാല് എന്നിങ്ങനെ സ്കോര്‍. ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് രോഹിത് കളിച്ചത്. പിന്നീട് നാലു മാസത്തോളം ചികിത്സയ്ക്കായി പൂര്‍ണമായും വിട്ടുനിന്നു. ഐപിഎല്ലിനും ഇന്ത്യയുടെ അടുത്ത പരമ്പരകള്‍ക്കും മുന്‍പ് ഫോം വീണ്ടെടുക്കാന്‍ രോഹിതിനുള്ള മികച്ച അവസരമാണ് ചാമ്പ്യന്‍ഷിപ്പ്.
ആക്രമണകാരിയായ ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍, വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്, ഷഹബാസ് നദീം, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത്, അമ്പാട്ടി റായുഡു തുടങ്ങിയവര്‍ ഇന്ത്യ ബ്ലൂവിലെ പ്രമുഖര്‍.
മുന്നില്‍ നിന്ന് നയിച്ച് ഗുജറാത്തിനെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടത്തിലേക്ക് നയിച്ചു പാര്‍ഥി പട്ടേല്‍. ശിഖര്‍ ധവാന്, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവര്‍ റെഡ്ഡിലെ താര സാന്നിധ്യങ്ങള്‍.
ഇന്ത്യ റെഡ്ഡ് – രോഹിത് ശര്‍മ (നായകന്), മന്ദീപ് സിങ്, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായുഡു, മനോജ് തിവാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ഹര്ഭജന് സിങ്, ക്രുണാല്‍ പാണ്ഡ്യ, ഷഹബാസ് നദീം, സിദ്ധാര്‍ഥ് കൗള്‍, ഷര്‍ദുല്‍ താക്കൂര്‍, പ്രസിധ കൃഷ്ണ, പങ്കജ് റാവു.
ഇന്ത്യ റെഡ് – പാര്‍ഥിവ് പട്ടേല്‍ (നായകന്, വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്, മനീഷ് പാണ്ഡെ, മായങ്ക് അഗര്‍വാള്‍, കേദാര്‍ ജാദവ്, ഇഷാങ്ക് ജഗ്ഗി, ഗുര്‍കീരത് മന്, അക്ഷര്‍ പട്ടേല്‍, അക്ഷയ് കര്‍നെവാര്‍, അശോക് ദിന്‍ഡ, കുല്‍വന്ത് ഖെജ്റോലിയ, ധവാല്‍ കുല്‍ക്കര്‍ണി, ഗോവിന്ദ പൊദ്ദര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: